ജൂഡോ, ഗുസ്തി, നീന്തല്‍, ഷൂട്ടിംഗ് എന്നിവയായിരുന്നു താരങ്ങളുടെ ഇനങ്ങള്‍. വനിതകളുടെ ഷൂട്ടിംഗില്‍ രാജ്യത്തിനായി ആദ്യ മെഡല്‍ കരസ്ഥമാക്കിയത് അലക്സാന്ദ്രയാണ്. അതോടപ്പം തൊട്ടടുത്തുള്ള ദിവസങ്ങളില്‍ ഷൂട്ടിങ് മിക്‌സഡ് ട്രാപ്പില്‍ അലസാന്ദ്ര മാര്‍ക്കോ ബെര്‍റ്റി സഖ്യം രണ്ടാം മെഡല്‍ നേടിയെടുത്തു. ഇന്ത്യന്‍ താരം ദീപക് പൂനിയയെ വീഴ്ത്തിയാണ് ഗുസ്തിയില്‍ മൈല്‍സ് അമിനനി വെങ്കലം നേടിയത്.
ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അനാഹൈമിൽ 48 കിലോ ഗ്രാം വിഭാഗത്തിൽ സ്വർണം നേടിയപ്പോൾ ചാനു ലോക ചാമ്പ്യനായിരുന്നു. 48 കിലോഗ്രാം വിഭാഗത്തിൽ കോമൺവെൽത്ത് ഗെയിംസിലും ചാനു സ്വർണ്ണമെഡൽ ജേതാവാണ്. മണിപ്പൂരില്‍ നിന്നുള്ള താരമാണ് മീരാഭായ് ചാനു.